
വിശാലമായ കായലിനു മുകളിൽ മേഘങ്ങൾ ഇണചേർന്നു കൊണ്ടിരുന്നു. അനന്തമായ ഒരു സഞ്ചാരത്തിനു ശേഷം തീരമണഞ്ഞ നാവികരെ പോലെ കാറ്റ് അവിടം ആകെ തുള്ളിച്ചാടി നടന്നു. ഇടയ്ക്കെപോഴോ ആകാശം ഭൂമിയെ പ്രകാശത്താൽ സ്പർശിച്ചു. അതിന്റെ മുഴക്കം അന്തരീക്ഷമാകെ പ്രകമ്പനം കൊണ്ടു നിന്നു. നനഞ്ഞ തൂവലുകളുമായി പറന്നു വന്ന ഒരു കാക്ക വ്യക്ഷക്കൊമ്പിലിരുന്നു അതിന്റെ തൂവലുകൾ വ്യത്തിയാക്കിക്കൊണ്ടിരുന്നു. നനഞ്ഞ പാർക്ക് ബെഞ്ചിൽ അവൻ ഇന്ന് ഏകനായിരുന്നു.
കായലിന്റെ തീരത്തുള്ള ആ പാർക്ക് നഗരവാസികൾക്ക് പണ്ടേ, പ്രിയപ്പെട്ട ഒരു വിശ്രമ കേന്ദ്രം ആയി മാറിയിരുന്നു. മിക്കവാറും സായഹ്നങ്ങളിൽ അവിടെ ഒഴിഞ്ഞ ബെഞ്ച് കിട്ടുവാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇന്ന് പാർക്ക് വിജനമായിരുന്നു. .. കാലം തെറ്റിയ മഴയുടെ കടന്നു വരവായിരിക്കാം നഗരവാസികളെ നേരത്തെ തന്നേ ദിവസാന്ത്യാത്തിന്റെ ആലസ്യത്തിലെക്ക് തള്ളിവിട്ടത്.
മൂന്ന് വർഷങ്ങൾക്ക് ശേഷം ആദ്യമായണവൻ ആ പാർക്ക് ബെഞ്ചിൽ ഏകനായി ഇരിക്കുന്നത്. കാരണം, ഇതിനു മുൻപ് എപ്പൊഴും അവന്റേ ഇടതു വശം ചേർന്ന് ഇരിക്കാൻ അവളും ഉണ്ടായിരുന്നു. ഒരു വർഷക്കാലം , പെയ്തൊഴിഞ്ഞ മഴയുടെ ഈർപ്പം അന്തരീക്ഷത്തിൽ തങ്ങി നില്ക്കുന്ന ഒരു സായഹ്നത്തിൽ,
ഇതേ സ്ഥലത്തു വെച്ചാണ് അവൻ അവളെ ആദ്യമായി കാണുന്നത്.
വിടവാങ്ങുന്ന സൂര്യബിംബം.. ചേക്കേറാനായി കൂട്ടിലേക്ക് പറന്നു പോകുന്ന പക്ഷിക്കൂട്ടം.. മഴ പയ്തൊഴിഞ്ഞ ആകാശം... തുടങ്ങിയ പ്രക്യതിയിലേ ദ്യശ്യങ്ങൾ എല്ലാം തന്നെ അവന്റെ ഏകാന്തതയെ കൂടുതൽ കൂടുതൽ മുറിവേല്പ്പിച്ചിരുന്നു. എന്തിനും ഏതിനും തിരക്കുപിടിച്ച ആ നഗരത്തിൽ അവൻ എല്ലാത്തിനും പതുക്കേ ആയിരുന്നു. സുഹ്യത്തുക്കൾ ആരുംമില്ല... പരിചയക്കാരോ വളരെ കുറവ്... അവനും അവന്റെ തലതിരിഞ്ഞ കുറെ ചിന്തകളും മാത്രം. അവനെ സംബന്ധിച്ചെടുത്തൊളം എന്തെങ്കിലും ഒന്ന് നേടുക എന്നത് വളരെ അർത്ഥശൂന്യമായ കാര്യമാണ് . രാത്രി...പകൽ വീണ്ടും രാത്രി, ഉറക്കം...ഉണർവ് വീണ്ടും ഉറക്കം, ജനനം... മരണം വീണ്ടും ജനനം എന്നിങ്ങനെ പ്രപഞ്ചത്തിലെ സകലതും ഒരു ചക്രത്തിൽ പെട്ട് അന്തമില്ലാതെ തിരിഞ്ഞു കൊണ്ടിരിക്കുന്നു. മനസ്സിന്റെ ഭാവങ്ങൾക്ക് പൊലും സ്ഥിരതയില്ല . എല്ലാം എപ്പൊഴും മാറിക്കൊണ്ടിരിക്കുന്നു. ഇവിടെ എന്തെങ്കിലും ഒന്നിനെ പിടിച്ചു നിർത്തുവാൻ ശ്രമിക്കുക എന്നത് മണ്ടത്തരം ആണെന്നാണ് അവന്റെ അഭിപ്രായം. എല്ലാവരും നൈമിഷികമായ സുഖഭോഗങ്ങളുടെ പുറകെ പായുംമ്പോൾ ഞാൻ മാത്രം പ്രപഞ്ചത്തിന്റെ കാപട്യം മനസ്സിലാക്കി അതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി നില്ക്കുന്നു....That is greatness........അതായിരുന്നു അവന്റെ ചിന്ത. ഞാൻ എല്ലാവരെക്കാളും വ്യത്യസ്ഥനാണ് എന്ന തൊന്നലാവാം അവനെ മറ്റുള്ളവരുമായി ഇടപഴകുന്നതിൽ നിന്ന് അകറ്റി നിർത്തിയത്. മൂക്കാതെ പഴുത്ത മാങ്ങയെ പൊലെ ആയിരുന്നു അവന്റെ മനസ്സ്. അത് എപ്പോഴും ഒരു നെരിപ്പൊടിലെന്നപ്പൊലെ നീറിക്കൊണ്ടിരുന്നു. അപകർഷതാബോധത്തെ മറച്ചു വെയ്ക്കാൻ മനസ്സ് നടത്തിയ നാടകത്തിൽ അവൻ പെട്ടു പൊയതാണ്. സ്വയം സ്യഷ്ടിച്ച ഒരു ബോധമണ്ടലത്തിൽ അവൻ ഒരു വിഭ്രമത്തിൽ എന്ന പൊലെ ജിവിച്ചു വരുന്ന അവസരത്തിൽ ആണ് അവൾ അവന്റെ ജീവിതത്തിലെക്ക് കടന്നു വരുന്നത്.....
അമ്മയില്ലാതെ അഛന് വളർത്തിയ കുട്ടി ആയതുകൊണ്ടാവാം അവൾക്ക് പുരുഷസഹജമായ ധൈര്യവും സ്ഥിരോത്സാഹവും ഒക്കെ കൂടുതലായിരുന്നു. മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ ചെവിക്കൊണ്ടു കേൾക്കുന്നതിനു പകരം മനസ്സ് കൊണ്ടു ഗ്രഹിക്കുകയായിരുന്നു അവൾ. തെറ്റ്, ശരി എന്നൊക്കെ പറയുന്ന സമൂഹത്തിന്റെ മൂല്യ നിർണ്ണയത്തിൽ ഒന്നും അവൾ വിശ്വസിച്ചിരുന്നില്ല . തനിക്ക് ഉചിതം എന്നു തൊന്നുന്നത് പ്രവർത്തിക്കുക എന്നതായിരുന്നു അവളുടെ രീതി. സ്വന്തം ആദർശങ്ങളും അഭിപ്രായങ്ങളും പ്രായോഗീക ജീവതത്തിൽ നടപ്പിൽ വരുത്തുന്നതിൽ അവൾ കുറയൊക്കെ വിജയിച്ചിരുന്നു. അത് അവൾക്ക് എന്തെന്ന് ഇല്ലാത്ത ഒരു ആനന്ദം നല്കുകയും ചെയ്തിരുന്നു.
അവർ ആദ്യം തന്നെ പരസ്പരം ശ്രദ്ധിച്ചിരുന്നുവെങ്കിലും പ്രക്യതി സഹജമായ ആ ചോദനയെ പുറത്ത് കാണിക്കാതിരിക്കാൻ പ്രത്യേകമായി ശ്രമിച്ചിരുന്നു. സ്ഥിരമായി കാണുമ്പൊൾ ഉണ്ടാകുന്ന പരിചയം എപ്പൊഴൊ പതുക്കെ സൌഹ്യദത്തിലെക്ക് വഴി മാറി. അവൾ അവനെ മനസ്സിലാക്കാൻ ശ്രമിക്കുമ്പൊഴൊക്കെ അവൻ സ്വയം ഉൾവലിയുകയായിരുന്നു. തനിക്ക് മനസ്സിലാക്കാൻ കഴിയാത്ത വിധം നിഗൂഡതകൾ ഉള്ള പുരുഷനാണ് അവൻ എന്ന തൊന്നലാവാം അവളെ അവനിലേക്ക് അടുപ്പിച്ചത്. അവനെ സംബന്ധിച്ചെടുത്തൊളം എന്തെങ്കിലും ഒന്ന് ജിവിതത്തില് വിലപ്പിടിപ്പുള്ളതായി തീരുക എന്നത് അത്യാവശവും ആയിരുന്നു. അവളിലൂടെ അവൻ ലോകത്തെ കണ്ടു , ജീവിതത്തെ കണ്ടു, അതിന്റെ ഭംഗി കണ്ടു. അവന്റെ ചിന്തകളെ എല്ലാം തകിടം മറിക്കുന്ന ഒന്നായിരുന്നു അത്. ജീവിതത്തിന്റെ അർത്ഥവും വ്യാപ്തിയുമെല്ലാം അവൻ മനസ്സിലക്കാൻ തുടങ്ങി . സ്നേഹിക്കുക..സ്നേഹിക്കപ്പെടുക എന്ന ജീവന്റെ അടിസ്ഥാന തത്വം ലംഘിക്കപ്പെടുമ്പൊഴാണ് മനുഷ്യന് അവനല്ലാതായി തീരുന്നത്. രാത്രിയിലേക്ക് പകൽ എന്നപോലെ അവനിലേക്ക് ആനന്ദം കടന്നു വരാൻ തുടങ്ങി...അവളിലൂടെ . അവനു ചുറ്റും സ്നേഹത്തിന്റെ പ്രകാശം പരക്കാൻ തുടങ്ങി. അഞ്ചാറു വർഷമായി അവനൊടൊപ്പം ഇടപഴകുന്ന സഹപ്രവർത്തകരേയും ലൊഡ്ജിലേ അന്തേവാസികളേയും അവൻ ആദ്യമായി കണ്ടു, അവർ അവന്റെ പുഞ്ചിരിച്ച മുഖവും.... . അവൻ ആ നഗരത്തിലെ തിരക്കിന്റെ ഭാഗമായി...... സ്വയം മറക്കാതെ......
എല്ലാ വാരാന്ത്യത്തിലും അവധി ദിവസങ്ങളിലും അവർ പാർക്കിൽ കണ്ടുമുട്ടുമായിരുന്നു ...... അവൻ അവളിലൂടെയും , അവൾ അവനിലൂടെയും പരസ്പരം തിരയുകയായിരുന്നു അവരവരെ തന്നെ..... . അവർ ഒന്നിച്ചു സ്വപ്നങ്ങൾ കണ്ടില്ല, സ്വപ്നം എന്നത് ഭാവിയുടെ സ്യഷ്ടിയാണ് അവരോ പുതിയ വർത്തമാനകാലത്തിന്റെയും . ഒന്നിച്ചിരിക്കുന്ന ആ നിമിഷം അത് മന്വന്തരത്തേക്കാളും ദൈർഘ്യം ഉള്ളതായിരുന്നു... കൂടുതലും മൌനം ആയിരുന്നു അവരുടെ ഭാഷ.... അത് ആത്മാവിന്റെ ഭാഷയാണ്..... അതിലൂടെ ആണ് അവർ ആശയങ്ങൾ പരസ്പരം കൈമാറിയിരുന്നത്... അവൻ അവളേയൊ , അവൾ അവനെയൊ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നില്ല കാരണം അവർക്കറിയാമായിരുന്നു സ്വന്തമാക്കലിലൂടെ നഷ്ടമാകുന്ന എന്തൊ ഒന്ന് അവർക്കിടയിൽ ഉണ്ടെന്ന് . എപ്പോഴും നിറച്ചുകൊണ്ടിരിക്കുക....... ഒരിക്കലും നിറയാൻ അനുവദിക്കാതെ... നിറഞ്ഞു കഴിഞ്ഞാൽ തൂവാൻ തുടങ്ങും... അവർ പരസ്പരം സ്നേഹിച്ചു കൊണ്ടേയിരുന്നു....കല്പാന്തത്തോളം.. അവൻ തന്നെ ആയിരുന്നു അവൾ... അവൾ തന്നെ ആയിരുന്നു അവൻ........ യിങും യാങും പോലെ .....ആൽഫയും ഒമേഗയും പോലെ....
വെളിച്ചം കായലിന്റെ ആഴങ്ങളിലേക്ക് ഊളി ഇട്ടു തുടങ്ങി. ചെറുവഞ്ചിക്കാരുടെ തുഴകൾക്ക് സമ്മർദ്ദം ഏറ്റിക്കൊണ്ട് ഒരു കപ്പൽ തുറമുഖം വിട്ടകന്നു. അകലങ്ങളിൽ പ്രകാശബിന്ധുക്കൾ പ്രത്യക്ഷപ്പെട്ട് കൊണ്ടിരുന്നു . തീയറ്ററിൽ ആദ്യം ടിക്കറ്റ് എടുത്ത് കയറിയവന്റെ സന്തോഷത്തോടെ ആകാശത്ത് ഒരു നക്ഷത്രം പ്രത്യക്ഷപ്പെട്ടു. അവനും വളരേ അധികം സന്തോഷം തൊന്നിയ ഒരു ദിവസമായിരുന്നു ഇന്ന് കാരണം ഇന്നായിരുന്നു അവളുടെ വിവാഹം .. അവനും പൊയിരുന്നു മംഗളങ്ങൾ അർപ്പിക്കാൻ... ഇരുട്ടിനു കനം കൂടി വന്നു . ആകാശം പുതിയ ഒരു മഴക്കുള്ള പടക്കോപ്പ് കൂട്ടാൻ തുടങ്ങി. അവൻ എഴുന്നേറ്റു.......... അവളോട് എന്തെന്നില്ലാത്ത ഒരു സ്നേഹം തൊന്നി അതിന്റെ നിർവ്യതിയിൽ മുറിയിലേക്ക് നടന്നു. അകലെ എവിടയൊ അപ്പൊൾ മഴപെയ്യാൻ തുടങ്ങിയിരുന്നു.
“ പ്രണയം ” പലരും പറഞ്ഞ് പഴകിയ ആ വാക്കിനെ നമുക്ക് വെറുതെ വിടാം....പകരം ആ അനുഭവത്തിൽ, അതിലെ ആനന്ദത്തിൽ ,അതിന്റെ ശാന്തതയിൽ, നമുക്ക് ലയിക്കാം .ഒരിക്കല് അനുഭവിച്ചാൽ വീണ്ടും വീണ്ടും അതിലേക്ക് എത്തി ചേരാൻ നമ്മെ പ്രേരിപ്പിക്കുന്ന ആ നിർവ്യതിയെ നമുക്ക് ധ്യാനിക്കാം.............
ഇതോടൊപ്പം ഷെല്ലിയുടെ രണ്ട് വരി കവിതകൂടി ..........
“ ലോകം പ്രേമം എന്ന് വിളിക്കുന്നത് എന്തൊ
അതെന്റെ കൈയ്യിൽ ഇല്ല
പക്ഷെ, എന്റെ പെണ്ണേ
നക്ഷത്രത്തെ മോഹിക്കുന്ന ശലഭത്തിന്റെ
പ്രഭാതത്തെ കാത്തിരിക്കുന്ന പ്രദോഷത്തിന്റെ
ആ ഹ്യദയഭാവം നീ സ്വീകരിക്കുമൊ...........???