അമ്പുവിന്റെ വർത്തമാനലോകം
അന്തിവിണ്ണിന് കിഴിലാരൊ സന്ധ്യാദീപം കൊളുത്തവേ, വിണ്ണിലേ പുതു താരകങ്ങൾ മൺചിരാതു തെളിക്കവേ, കണ്ണുകൾക്കൊരു കാഴ്ചയായി പുതു അക്ഷരലോകം വിരിയവേ, അറിയുവാൻ അതിൽ വളരുവാൻ പുതു മനസ്സുമായി വരു തെന്നലെ......
Monday, December 20, 2010
കാവിലെ മഴ
നിലാവിന്റെ നീല നൂലിഴകൾ നീണ്ടു കിടക്കുന്ന നാട്ടുവഴികളിലേ പ്രകാശ രേഖകൾക്കിടയിലെ ഇരുട്ടിലൂടെ മിന്നാമിന്നികൾ പറന്ന് ചന്ദ്രബിംബത്തിൽ അലിഞ്ഞു ചേരുന്നു....ചീവിടുകളൂടെയും ചെറുപ്രാണികളൂടെയും ഇടമുറിയാതെയുള്ള പശ്ചാത്തല സംഗീതത്തിനു അനുസരിച്ചു കാവിനു കുടപിടിച്ചു നിൽക്കുന്ന പെരാലിൻ ഇലകൾ ഭൂമിയിൽ നിഴൽ ന്യത്തം ചെയ്യുന്നു...ദേഹത്തു വീണുകിടക്കുന്ന പ്രാകാശരേഖകളെ തട്ടിമാറ്റാൻ പുൽക്കൊടികളെ സാഹായിച്ചു കൊണ്ടു കാറ്റ് അവിടം ആകെ ഓടി നടക്കുന്നു....ഈ സമയം ദൂരെ മാമലകൾക്കുള്ളിൽ ഒളിച്ച് ഇരുന്നുന്നിരിന്ന ശുഭവസ്ത്രധാരികളായ മഞ്ഞിൻ പടയാളികൾ ഒരൊരുത്തരായി വന്നു കാവിനു ചുറ്റും നിലയുറപ്പിച്ചു.......അതുകണ്ടു കാവിലെ കാടിനുള്ളിൾ പതുങ്ങിയിരുന്ന അശൂഭവസ്ത്രധാരികളായ കാവിന്റെ സംരക്ഷകസംഘം എല്ലാവരും പുറത്തിറങ്ങി അവരവരുടെ സ്ഥാനങ്ങളിൽ നിന്നു....എപ്പൊൾ വേണമെങ്കിലും കേട്ടെക്കാവുന്ന രെണഭേരിക്കു കാതോർത്തുക്കൊണ്ടു വ്യക്ഷലാതാതികാൾ ശ്വാസം അടക്കിപിടിച്ചു നിന്നു..മുകളിൽ ആകാശത്തു ചന്ദ്രകുമാരനെ കരിമേഘത്തിൻ പടയാളികൾ പരാജയ പെടുത്തിയിരുന്നു.. കാവിൽ നിന്നും ഓടി ഒളിച്ച പ്രാകാശത്തിന്റെ കൈകൾ അകലെ ചക്രവാളങ്ങളിൽ പെരുംമ്പറ മുഴക്കാൻ തുടങ്ങി....ആസന്നമായ യുദ്ധത്തിന്റെ ഭീതി ഓർത്തു തവളക്കുഞ്ഞുങ്ങൾ കരയാൻ തുടങ്ങി... അലറി വിളിച്ചു യുദ്ധകാഹളം മുഴക്കി വന്ന കാറ്റ് കാവിനെ മൊത്തം പിടിചു കുലുക്കി ക്കൊണ്ടു കടന്നു പൊയി...യുദ്ധം ആരംഭിച്ചു.....കരിമെഘത്തിൻ പടയാളികൾ മഴനൂലിലൂടെ കാവിലേക്കു ഊർന്നിറങ്ങി തുടങ്ങി...കാവിനെ വളഞ്ഞിരിക്കുന്ന മഞ്ഞിന്റെ പടയാളികൾ അവരുടെ തണുപ്പിന്റെ കുന്തമുനകൾ കാവിലേക്കു കുത്തി ഇറക്കി..................
Thursday, November 4, 2010
പ്രണയം
പ്രണയം......മനുഷ്യനെ ദൈവം ആക്കി മാറ്റുന്ന ദിവ്യത്ഭുതം..........
സ്വയം കണ്ടെത്താൻ കഴിവില്ലാത്ത മനുഷ്യർക്കു ദൈവം നൽകിയ സാന്ത്വനം.....
പ്രണയിക്കുക.....പൂർണ്ണമായും ആ പ്രണയത്തിൽ മുഴുകുക........
പ്രണയത്തിലൂടെ തന്റെ ഞാൻ എന്ന ഭാവത്തെ ഇല്ലാതെ ആക്കുക.........
തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ തന്നെ തന്റെ സ്നെഹം മുഴുവൻ ആയി കൊടുക്കുക......
ഹ്യദയത്തെ മഞ്ഞുതുള്ളി പോലെ പരിശുദ്ധമാക്കുക........മനസ്സിനെ അപ്പൂപ്പൻ താടി പോലെ ഭാരം ഇല്ലാതെ ആക്കുക................
അപ്പൊൾ അതു സംഭവിക്കും.....നിങ്ങൾ പോലും അറിയാതെ......
മനുഷ്യൻ ദൈവം ആയി മാറുന്ന ആ ദിവ്യത്ഭുതം............
Tuesday, March 23, 2010
ആത്മപങ്കാളി (ലേഖനം)
Sunday, November 11, 2007
അവനും അവളും
അമ്മയില്ലാതെ അഛന്‍ വളർത്തിയ കുട്ടി ആയതുകൊണ്ടാവാം അവൾക്ക് പുരുഷസഹജമായ ധൈര്യവും സ്ഥിരോത്സാഹവും ഒക്കെ കൂടുതലായിരുന്നു. മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ ചെവിക്കൊണ്ടു കേൾക്കുന്നതിനു പകരം മനസ്സ് കൊണ്ടു ഗ്രഹിക്കുകയായിരുന്നു അവൾ. തെറ്റ്, ശരി എന്നൊക്കെ പറയുന്ന സമൂഹത്തിന്റെ മൂല്യ നിർണ്ണയത്തിൽ ഒന്നും അവൾ വിശ്വസിച്ചിരുന്നില്ല . തനിക്ക് ഉചിതം എന്നു തൊന്നുന്നത് പ്രവർത്തിക്കുക എന്നതായിരുന്നു അവളുടെ രീതി. സ്വന്തം ആദർശങ്ങളും അഭിപ്രായങ്ങളും പ്രായോഗീക ജീവതത്തിൽ നടപ്പിൽ വരുത്തുന്നതിൽ അവൾ കുറയൊക്കെ വിജയിച്ചിരുന്നു. അത് അവൾക്ക് എന്തെന്ന് ഇല്ലാത്ത ഒരു ആനന്ദം നല്‍കുകയും ചെയ്തിരുന്നു.
അവർ ആദ്യം തന്നെ പരസ്പരം ശ്രദ്ധിച്ചിരുന്നുവെങ്കിലും പ്രക്യതി സഹജമായ ആ ചോദനയെ പുറത്ത് കാണിക്കാതിരിക്കാൻ പ്രത്യേകമായി ശ്രമിച്ചിരുന്നു. സ്ഥിരമായി കാണുമ്പൊൾ ഉണ്ടാകുന്ന പരിചയം എപ്പൊഴൊ പതുക്കെ സൌഹ്യദത്തിലെക്ക് വഴി മാറി. അവൾ അവനെ മനസ്സിലാക്കാൻ ശ്രമിക്കുമ്പൊഴൊക്കെ അവൻ സ്വയം ഉൾവലിയുകയായിരുന്നു. തനിക്ക് മനസ്സിലാക്കാൻ കഴിയാത്ത വിധം നിഗൂഡതകൾ ഉള്ള പുരുഷനാണ് അവൻ എന്ന തൊന്നലാവാം അവളെ അവനിലേക്ക് അടുപ്പിച്ചത്. അവനെ സംബന്ധിച്ചെടുത്തൊളം എന്തെങ്കിലും ഒന്ന് ജിവിതത്തില്‍ വിലപ്പിടിപ്പുള്ളതായി തീരുക എന്നത് അത്യാവശവും ആയിരുന്നു. അവളിലൂടെ അവൻ ലോകത്തെ കണ്ടു , ജീവിതത്തെ കണ്ടു, അതിന്റെ ഭംഗി കണ്ടു. അവന്റെ ചിന്തകളെ എല്ലാം തകിടം മറിക്കുന്ന ഒന്നായിരുന്നു അത്. ജീവിതത്തിന്റെ അർത്ഥവും വ്യാപ്തിയുമെല്ലാം അവൻ മനസ്സിലക്കാൻ തുടങ്ങി . സ്നേഹിക്കുക..സ്നേഹിക്കപ്പെടുക എന്ന ജീവന്റെ അടിസ്ഥാന തത്വം ലംഘിക്കപ്പെടുമ്പൊഴാണ് മനുഷ്യന്‍ അവനല്ലാതായി തീരുന്നത്. രാത്രിയിലേക്ക് പകൽ എന്നപോലെ അവനിലേക്ക് ആനന്ദം കടന്നു വരാൻ തുടങ്ങി...അവളിലൂടെ . അവനു ചുറ്റും സ്നേഹത്തിന്റെ പ്രകാശം പരക്കാൻ തുടങ്ങി. അഞ്ചാറു വർഷമായി അവനൊടൊപ്പം ഇടപഴകുന്ന സഹപ്രവർത്തകരേയും ലൊഡ്ജിലേ അന്തേവാസികളേയും അവൻ ആദ്യമായി കണ്ടു, അവർ അവന്റെ പുഞ്ചിരിച്ച മുഖവും.... . അവൻ ആ നഗരത്തിലെ തിരക്കിന്റെ ഭാഗമായി...... സ്വയം മറക്കാതെ......
എല്ലാ വാരാന്ത്യത്തിലും അവധി ദിവസങ്ങളിലും അവർ പാർക്കിൽ കണ്ടുമുട്ടുമായിരുന്നു ...... അവൻ അവളിലൂടെയും , അവൾ അവനിലൂടെയും പരസ്പരം തിരയുകയായിരുന്നു അവരവരെ തന്നെ..... . അവർ ഒന്നിച്ചു സ്വപ്നങ്ങൾ കണ്ടില്ല, സ്വപ്നം എന്നത് ഭാവിയുടെ സ്യഷ്ടിയാണ് അവരോ പുതിയ വർത്തമാനകാലത്തിന്റെയും . ഒന്നിച്ചിരിക്കുന്ന ആ നിമിഷം അത് മന്വന്തരത്തേക്കാളും ദൈർഘ്യം ഉള്ളതായിരുന്നു... കൂടുതലും മൌനം ആയിരുന്നു അവരുടെ ഭാഷ.... അത് ആത്മാവിന്റെ ഭാഷയാണ്..... അതിലൂടെ ആണ് അവർ ആശയങ്ങൾ പരസ്പരം കൈമാറിയിരുന്നത്... അവൻ അവളേയൊ , അവൾ അവനെയൊ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നില്ല കാരണം അവർക്കറിയാമായിരുന്നു സ്വന്തമാക്കലിലൂടെ നഷ്ടമാകുന്ന എന്തൊ ഒന്ന് അവർക്കിടയിൽ ഉണ്ടെന്ന് . എപ്പോഴും നിറച്ചുകൊണ്ടിരിക്കുക....... ഒരിക്കലും നിറയാൻ അനുവദിക്കാതെ... നിറഞ്ഞു കഴിഞ്ഞാൽ തൂവാൻ തുടങ്ങും... അവർ പരസ്പരം സ്നേഹിച്ചു കൊണ്ടേയിരുന്നു....കല്പാന്തത്തോളം.. അവൻ തന്നെ ആയിരുന്നു അവൾ... അവൾ തന്നെ ആയിരുന്നു അവൻ........ യിങും യാങും പോലെ .....ആൽഫയും ഒമേഗയും പോലെ....
വെളിച്ചം കായലിന്റെ ആഴങ്ങളിലേക്ക് ഊളി ഇട്ടു തുടങ്ങി. ചെറുവഞ്ചിക്കാരുടെ തുഴകൾക്ക് സമ്മർദ്ദം ഏറ്റിക്കൊണ്ട് ഒരു കപ്പൽ തുറമുഖം വിട്ടകന്നു. അകലങ്ങളിൽ പ്രകാശബിന്ധുക്കൾ പ്രത്യക്ഷപ്പെട്ട് കൊണ്ടിരുന്നു . തീയറ്ററിൽ ആദ്യം ടിക്കറ്റ് എടുത്ത് കയറിയവന്റെ സന്തോഷത്തോടെ ആകാശത്ത് ഒരു നക്ഷത്രം പ്രത്യക്ഷപ്പെട്ടു. അവനും വളരേ അധികം സന്തോഷം തൊന്നിയ ഒരു ദിവസമായിരുന്നു ഇന്ന് കാരണം ഇന്നായിരുന്നു അവളുടെ വിവാഹം .. അവനും പൊയിരുന്നു മംഗളങ്ങൾ അർപ്പിക്കാൻ... ഇരുട്ടിനു കനം കൂടി വന്നു . ആകാശം പുതിയ ഒരു മഴക്കുള്ള പടക്കോപ്പ് കൂട്ടാൻ തുടങ്ങി. അവൻ എഴുന്നേറ്റു.......... അവളോട് എന്തെന്നില്ലാത്ത ഒരു സ്നേഹം തൊന്നി അതിന്റെ നിർവ്യതിയിൽ മുറിയിലേക്ക് നടന്നു. അകലെ എവിടയൊ അപ്പൊൾ മഴപെയ്യാൻ തുടങ്ങിയിരുന്നു.
“ പ്രണയം ” പലരും പറഞ്ഞ് പഴകിയ ആ വാക്കിനെ നമുക്ക് വെറുതെ വിടാം....പകരം ആ അനുഭവത്തിൽ, അതിലെ ആനന്ദത്തിൽ ,അതിന്റെ ശാന്തതയിൽ, നമുക്ക് ലയിക്കാം .ഒരിക്കല്‍ അനുഭവിച്ചാൽ വീണ്ടും വീണ്ടും അതിലേക്ക് എത്തി ചേരാൻ നമ്മെ പ്രേരിപ്പിക്കുന്ന ആ നിർവ്യതിയെ നമുക്ക് ധ്യാനിക്കാം.............
ഇതോടൊപ്പം ഷെല്ലിയുടെ രണ്ട് വരി കവിതകൂടി ..........
“ ലോകം പ്രേമം എന്ന് വിളിക്കുന്നത് എന്തൊ
അതെന്റെ കൈയ്യിൽ ഇല്ല
പക്ഷെ, എന്റെ പെണ്ണേ
നക്ഷത്രത്തെ മോഹിക്കുന്ന ശലഭത്തിന്റെ
പ്രഭാതത്തെ കാത്തിരിക്കുന്ന പ്രദോഷത്തിന്റെ
ആ ഹ്യദയഭാവം നീ സ്വീകരിക്കുമൊ...........???
Friday, November 9, 2007
സഖി (കവിത)
നിന്നെ എന്‍ സ്വപ്നത്തില്‍
എന്‍ ജീവസഖിയായി, എന്‍ അരികില്‍...
പ്രണയത്തിന്‍ ആദ്യാക്ഷരം
അറിഞ്ഞു ഞാന്‍ നിന്നില്‍,
ഒരു ചുംബനമായി നീ
എന്നില്‍ നിറഞ്ഞു നിന്നു
കനവിന്ടെ കാണാത്ത
തീരത്തു നീ നില്‍ക്കേ
ഒരു മലര്‍ത്തോണിയില്‍
ഞാന്‍ വന്നണഞ്ഞു..
ഒരു മഴത്തുള്ളിയില്‍ നാം
സ്വപ്നങ്ങള്‍ പങ്കിട്ടു
ഒരു മഴമേഘത്തേരില്‍ നാം
യാത്രയായി.........
എന്നും നീ എന്നോടു-
കൂടെയുണ്ട് എങ്കില്‍
ഒരിക്കലും മായില്ല
ഈ വസന്തം........
ഒാട്ടം(കവിത)
തുടക്കവും എന്നെന്ന് അറിയില്ല
ഒടുക്കവും എന്നെന്ന് അറിയില്ല
ലക്‍ഷ്യവും ഏതെന്നറിയില്ല
കാലമാം ചക്രം തിരിയുമ്പൊള്‍
എത്തുന്നു ഞാനും അറിയാതെ
ഘൊരമാം സംസാരപാതയില്‍
കാണുന്നു ഒാടുന്ന ജന്മ്ങള്‍
അണിചേരുന്നു ഞാനും ഈ ഒാട്ടത്തില്‍
ഞാന്‍ മുന്‍പേ, ഞാന്‍ മുന്‍പേ മന്ത്രവുമായി
അതിവേഗത്തില്‍ ഒാടുവാന്‍ നോക്കുന്നു
ക്ഷീണവും ദാഹവും തൊന്നുമ്പോള്‍
ഒാട്ടത്തിന്‍ ഭാവങ്ങള്‍ മാറ്റുന്നു
പുത്തന്‍ ഉണര്‍വുമായി
ഒാടുന്നു പിന്നെയും മുന്നോട്ട്
അങ്ങിനെ ഒാടുന്ന യാത്രയില്‍
കാണുന്നു കൊഴിയുന്ന പുഷ്പങ്ങള്‍
ആത്മമിത്രങ്ങള്‍, ബെന്ധുക്കള്‍ എല്ലാരും
തളര്‍ന്നു വീണു മരിക്കുന്നു
എന്നിട്ടും നിര്‍ത്താതെ ഒാടുന്നു
അവസാനം ഞാനും തളരുന്നു
നിര്‍ത്തുവാനൊതുന്നു സോദരരോട്
പുച്‌ഛിച്ചു കൊണ്ടവര്‍ ഒാടുന്നു
കാലമാം യവനിക ചിരിക്കുന്നു.....
കുരുക്ഷേത്രം(കവിത)
പൊരുതി മരിക്കും യൊദ്ധാക്കള്‍ നാം
മാത്സ്‌ര്യത്തിന്‍ വാള്‍ ഏന്തി
പൊരുതി മരിക്കും മൂഡന്‍മാര്‍....
പകയാണ് ഇവിടെ രാജാവ്
മത്സരമാണ് കാലാള്‍
കാര്യമറിയതെ എന്നാലും
പൊരുതി മരിക്കും മണ്‍ടന്‍മാര്‍....
എല്ലാം നേടിയെടുക്കാനായി
അണിയും പടച്ചട്ട നാം ഇവിടെ
ഇറങ്ങും കുരുക്ഷേത്രങ്ങള്ളീല്‍
എല്ലാം തകര്‍ത്തുടച്ചീടുന്നു.....
അന്ത്യ നാളടുക്കുമ്പൊള്‍
വെറുതേ ചിന്തിച്ചീടുന്നു
എന്തുനേടി നാം ഇവിടെ
ജീവിതം വ്യഥയായി പൊയല്ലൊ.........